Tuesday 22 November 2011

ഇനി യാത്രയില്ല


ഇനി യാത്രയില്ല

ഇവിടെ ഈ ആല്‍ത്തറയില്‍ ഞാനൊന്നുറങ്ങട്ടെ
ഇനി യാത്രയില്ലെവിടെക്കും മോക്ഷ,സുഖങ്ങള്‍ക്കായ്‌
എന്‍ ബാല്യത്തിന്‍ കലഹവും ഭയവും തുടിക്കുന്നോരീ
അമ്പലക്കുളക്കരയില്‍ ,ഈ ആല്‍ത്തറയിലൊടുങ്ങട്ടെ ഞാന്‍

ഇതാ കിഴക്കോട്ട് പോകുന്നൊരീ വഴിയെ ഏറെ നടന്നിട്ടുണ്ട് ഞാന്‍
മേളഭ്രാന്തേറി ചെണ്ടമേളം പഠിക്കാനെന്‍ ഗുരുവിങ്കല്‍.
ഇപ്പോള്‍ ഈ വഴി എടുത്തണിഞ്ഞ കണ്മഷി മറയ്ക്കുന്നില്ല
എന്റെ കുഞ്ഞുകാലടികളെ ,എന്‍ കിനാവുകളെ

വളരാനഗ്രഹിച്ചതല്ല ഞാന്‍ എന്നും കുട്ടിയായ്‌ എന്‍ കാവിലെന്നും
കരിങ്കല്പ്പാളികള്‍ക്കിടയിലെ വിടവില്‍ ചവിട്ടാതെ ശ്രദ്ധയായ്‌
പ്രദക്ഷിണം ചെയ്തമ്മതന്‍  വിരലില്‍ തൂങ്ങി വൃശ്ചികത്തില്‍
ശീവേലി തന്‍ ഒറ്റ ചെണ്ട നാദം മാത്രം കേള്‍ക്കാന്‍ കൊതിച്ചു

പിന്നെ കാവിലമ്മ തന്ന ഭാഗ്യങ്ങള്‍ ഓരോന്നും ,നിര്‍ഭാഗ്യവും
സുഖവും ദുഖവും എല്ലാം അനുഭവിച്ചേറെ നാളായ്
തുടരുന്നു യാത്ര—പരിചിതനഗരങ്ങളില്‍ അപരിചിതനായ്‌
കേള്‍ക്കുന്ന ശബ്ദങ്ങള്‍ പലതും ശീവേലിയായ് കാതില്‍ പതിക്കുന്നു

ഇനി യാത്രയില്ല,, എന്‍ ഭാണ്ടമിവിടെ അഴിച്ചു വയ്ക്കട്ടെ  
ഈ വഴിയില്‍ കാണുന്നൊരപരിചിതര്‍ പോലും ,മൃഗങ്ങള്‍ പോലും
ഈ ഇലകള്‍ പോലും ചിരപരിചിതരായ്‌ തോന്നുന്നെനിക്കമ്മേ,
ഇനി യാത്രയില്ല ,ഈ ആല്‍ത്തറയില്‍ ഒതുങ്ങട്ടെ ഞാന്‍ ,

സന്തോഷ്‌ രാജഗോപാല്‍
22 നവംബര്‍ 2011

Thursday 6 October 2011

ആലോചന





ആലോചന
സന്തോഷ്‌ രാജഗോപാല്‍
നാളെയാണ് ഇന്റര്‍വ്യു.ബോംബെയില്‍ ഒരു പഞ്ചനക്ഷത്ര ഹോടല്‍ ആണ് വേദി.
പഠിച്ചത് വൈദ്യവൃത്തി ആണെന്ന്കിലും ( നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഡോക്ടര്‍ ലൈന്‍ ) അധികം പുറത്തു സന്ച്ചരിചിടില്ല. ഇടയ്ക്കു തിരുവനന്തപുരം,മദ്രാസ്‌.കോയമ്പത്തൂര്‍.പിന്നെ പോയത് സാക്ഷാല്‍ ദില്ലിയില്‍. അത് ഒരു ഒന്നൊന്നര പോക്കായിരുന്നു. ഞാന്‍ ആലോചിച്ചു.പത്തു ദിവസം. ഞങ്ങള്‍ മൂന്നു പേരുണ്ടായിരുന്നു. മെഡിക്കല്‍ ഉപരിപഠനത്തിനുള്ള ഇന്റര്‍വ്യു കൌന്സല്ലിംഗ്.
ഒരു കക്ഷി ഊട്ടിയില്‍ പഠിക്കുകയും തദ്വാരാ മിനി സായിപ്പായി രൂപാന്തരപ്പെടുകയും ചെയ്ത സുധീപ്‌. സുധീപിന്റെ ലഘുവായ അഭിപ്രായങ്ങളില്‍ ഒന്ന് ഞങ്ങളുടെ മെഡിക്കല്‍ കോളേജ് ലൈബ്രറി എയര്‍ കണ്ടീഷന്‍ ചെയ്യണം എന്നായിരുന്നു. ലൈബ്രേറിയന്‍ സിനിമ കൊട്ടകയില്‍ (രാഗം,രാമദാസ്‌ തുടങ്ങിയ നഗരത്തിലെ മുന്തിയ തിയറ്ററുകള്‍ ) അല്ലാതെ “എ.സി.” കണ്ടിട്ടില്ലാതതുകൊണ്ട് ഈ അഭിപ്രായത്തിനു വലിയ വില കല്പിച്ചില്ല. ഞങ്ങള്‍ ചിലരെങ്കിലും അവിടെ പോയിരുന്നത് സുന്ദരിയായ അസിസ്റ്റന്റ്‌ ലൈബ്രേറിയനെ വായില്‍ നോക്കാന്‍ വേണ്ടിയായിരുന്നു താനും.
പിന്നെ എന്റെ കൂടെ ദല്‍ഹിക്ക് വന്നത് ശ്യാംസുന്ദര്‍ ആണ്. പഠിപ്പ്, ക്രിക്കറ്റ്‌, തുടങ്ങി സമസ്തമേഖലകളിലും തിളങ്ങിയിരുന്ന ഈ ചങ്ങാതി ഒരു പാട്ടുകാരന്‍ കൂടി ആയിരുന്നു.ചുരുക്കത്തില്‍ ഒരു ആള്‍ റൌണ്ടര്‍. സുന്ദരനല്ലെന്കിലും കാണാന്‍ തരക്കേടില്ല. ഈ തരക്കെടില്ലയ്മയെ പുരുഷസൗന്ദര്യത്തിന്റെ പ്രതീകമായി പുകഴ്ത്താന്‍ ഞങ്ങളില്‍ പലരും ഉത്സാഹിച്ചിരുന്നു. ചുമ്മാ ഒരു രസത്തിന്. ഈ സ്വയാര്‍ജിത സൌന്ദര്യത്തിന്റെ ബലത്തില്‍ ഒരു ജുനിയര്‍ പെന്‍കുട്ടിയെ വളക്കാന്‍ ഞങ്ങളുടെ പൂര്‍ണ പിന്തുണയോടെ ടി കക്ഷി ശ്രമിക്കുകയും ചെയ്തു.അതിനു വേദി ആയതും പാവം ഈ ലൈബ്രറി തന്നെ. തന്റെ അപ്പ്രോച് “നോവല്‍” (പുതിയത് എന്നര്‍ത്ഥം വരുന്ന സായിപ്പിന്റെ ദ്വയാര്‍ത്ഥ പദം) ആയിരിക്കണം എന്ന് ശ്യാമിന് നിര്‍ബന്ധം ഉണ്ടായിരുന്നു.
ലൈബ്രറിയില്‍ “മൈക്രോബയോളെജി” പുസ്തകം വായിച്ചു കൊണ്ട് തന്റെ “സ്ടൂടിയസ് നേച്ചര്‍” വിളംബരം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു കേസിലെ രണ്ടാം പ്രതിയായ ഞങ്ങളുടെ ജുനിയര്‍ രഞ്ജിനി എസ്സ് .രാജ. തന്റെ ഏറ്റവും മനോഹരമായ ചിരിയുമായി ശ്യാം രണ്ജിനിയെ സമീപിക്കുന്നു.
ഓല പടക്കത്തിന് തീ കൊടുക്കാന്‍ പേടിച്ചു ഒന്നര മീറ്റര്‍ നീളത്തില്‍ കടലാസു ചുരുട്ടി തിരിയില്‍ കെട്ടി അതിനു തീ കൊടുക്കുന്ന ഒരു തരാം അപ്പ്രോച് ആണ് ഞങ്ങള്‍ സാക്ഷികള്‍ പ്രതീക്ഷിച്ചത്. ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് തൃശൂര്‍ പൂരത്തിന് അമിട്ട് പൊട്ടുന്ന പോലെയാണു  ശ്യാം ചോദ്യം എറിഞ്ഞത്. ( ശ്രദ്ധിക്കുക: അമിട്ടാ പൊട്ടി ,എന്തുട്ടാ കാണണെ എന്നുള്ളതാണ് തൃശ്ശൂരിന്റെ ബൈ ലൈന്‍ )
“ഞാന്‍ തന്നെ കെട്ടട്ടെ? “
ഞങ്ങള്‍ കൂട്ടുകാര്‍ സേഫ് ആയ ദൂരത്തു നിന്നും മനസ്സില്‍ ഒരു “സ്ടാണ്ടിംഗ് ഒവേഷന്‍” കൊടുത്തു.”കലക്കിട്ടാ” എന്ന് മനസ്സിലും പറഞ്ഞു. കയ്യടി അവസാനിക്കും മുമ്പ് രഞ്ജിനി തല വെട്ടിച്ച് തിരിച്ചൊരു ചോദ്യം
“ കയറ് വേണോ ?”
രക്തക്കുറവിന്റെ അങ്ങേയറ്റത്തെ അവസ്ഥയില്‍ മുഖത്തുണ്ടാകുന്ന “പേപ്പറി വൈറ്റ് “ നിറം ഞങ്ങളുടെ ബാച്ചുകരില്‍ ഞങ്ങള്‍ മാത്രം കാണാനിടയായത് അങ്ങനെയാണ്-ശ്യാമിന്റെ മുഖത്ത്.
ഈ ഹീറോ ആണ് ദല്‍ഹിയില്‍ എന്റെ ഒപ്പം വന്ന രണ്ടാമത്തെ “ഗടി”.
അങ്ങനെ ഞങ്ങള്‍ മൂന്നു പേര്‍ തലസ്ഥാനത് കറങ്ങി.ജവഹര്‍ലാല്‍ നെഹ്രു യുണിവേഴ്സിററിയുടെ ഗസ്റ്റ് ഹൌസില്‍ താമസം—എന്റെ കസിനും പത്രപ്രവര്‍ത്തകയും ആയ ദിവ്യയുടെ കരുണ.പകല്‍ മുഴുവന്‍ ജെ.എന്‍.യു. കാമ്പസിലെ “സൌന്ദര്യം” ഞങ്ങള്‍ കണ്ടാസ്വദിച്ചു-ഇന്റര്‍വ്യൂ ഉണ്ടായിരുന്ന മൂന്ന് ദിവസങ്ങള്‍ ഒഴിച്ച്. ഒരു ദിവസം രാത്രി തിരിച്ചു ചെന്നപ്പോള്‍ ആകെ ബഹളം. സംഭവം സിമ്പിള്‍. ഞങ്ങളില്‍ ആരോ വാട്ടര്‍ ടാപ്പ് അടക്കാന്‍ മറന്നു.രാവിലെ വെള്ളം നേരത്തെ നിന്നതിന്റെ ഫലം. വൈകിട്ട് വെള്ളം വന്നു .ഞങ്ങളുടെ മുറിയും അടുത്തുള്ള ഒരു സായിപ്പിന്റെ മുറിയും ചെറിയ സ്വിമ്മിംഗ് പൂളുകളായി മാറി. “അറ്റാച്ച്ട് സ്വിമ്മിംഗ് പൂള്‍ കണ്ടു സായിപ്പ് കോപാവിഷ്ടനായി എന്തൊക്കയോ പുലമ്പുന്നു. ഞങ്ങളും ഇന്ത്യന്‍ ഇംഗ്ലീഷില്‍ സായിപ്പിനെ കണക്കിന് തെറി വിളിച്ചു. രാവിലെയാണ് മനസ്സിലായത് ചങ്ങാതി പോളണ്ടില്‍ നിന്നും വന്ന ഒരു പ്രശസ്ത നാടകകൃത്താണ്. “നാടകാന്തം കപിത്വം “ എന്ന് അദ്ദേഹത്തിനു അന്ന് മനസ്സിലായി കാണണം.
ആലോചനയില്‍ വിരിഞ്ഞ ഈ യാത്രകൊള്‍ക്കൊന്നും ഇല്ലാത്ത ഒരു ഗുലുമാലുണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള എന്റെ ഈ ബോംബെ യാത്രക്ക്.സംഭവം വിമാനത്തിലാണ്. വണ്ടിയുടെ അനൌണ്‍സ്മെന്റ് കേള്‍ക്കുമ്പോള്‍ പെട്ടിയും തൂക്കി പ്ലാറ്റ്ഫോമിലേക്ക് കേറുന്ന പരിപാടിയല്ല. ആദ്യത്തെ വിമാനയത്രയാണ്. സംഗതി സീരിയസ്. വീട്ടില്‍ രണ്ടു പേര്‍ അന്ന് “പരിചയസമ്പന്നരായ” വിമാനയാത്രക്കാരായിയുരുന്നു. അച്ഛന്‍ ഒരിക്കല്‍ സര്‍ക്കാര്‍ ചെലവില്‍ ബോംബെയ്ക്ക്‌ പോയിട്ടുണ്ട്. ജ്യേഷ്ഠന്‍ പണ്ട് സ്കൂള്‍ ട്രിപ്പിന്റെ ഭാഗമായി പതിനഞ്ചു നിമ്ഷം വിമാനത്തില്‍ ഇരുന്നിട്ടുണ്ട്-കൊച്ചിയില്‍ നിന്ന് തിരുവനതപുരത്തേക്ക്. ഇവരില്‍ നിന്നൊക്കെ വിമായാത്രയെക്കുരിച്ചുള്ള സമസ്തവിവരങ്ങളും ഞാന്‍ ശേഖരിച്ചു.
പഴയ ദല്‍ഹി യാത്രയിലെ മംഗള എക്സ്പ്രസ്സിലെ എന്‍.ബി.കൃഷ്ണകുറുപ്പിന്റെ കാറ്ററിങ്ങിനെ കുറിച്ച് ആലോച്ചനയിലണ്ടിരിക്കുമ്പോള്‍ ആണ് ജ്യേഷ്ഠന്‍ വിളിച്ചത്.
“ ഡാ രമേശാ,നീ എറങ്ങണില്ലേ? മണി എട്ടായി.”
വിമാനം പന്ത്രണ്ട് മണിക്കാണ്. പത്തരക്ക് ‘റിപ്പോര്‍ട്ടിംഗ് ടൈം’ എന്നറിയപ്പെടുന്ന അഖില ലോക സമയം കൊല്ലി. ഞങ്ങളുടെ വീട്ടില്‍ നിന്നും വിമാനത്താവളത്തിലേക്ക് കൃത്യം നാല്പത്തിനാല് കിലോമീറ്റര്‍.;വീട്ടിനടുത്ത് തന്നെയുള്ള പച്ച ബോര്‍ഡില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.(ബോര്‍ഡ്‌ സ്പോണ്സര്‍ ചെയ്ത അക്കര ജുവല്ലെഴ്സ് ഉടമ ചുമ്മാറിനു നന്ദി.)
ആദ്യത്തെ വിമാനയാത്ര ആയത് കൊണ്ട്‌ നേരത്തെ ഇറങ്ങണം.
“ ടൊമസ്റ്റിക് ഫ്ലൈറ്റ് ആയത് കൊണ്ട് ഫോര്‍മാലിറ്റീസ് കുറവാണെന്ന്’ അവിടെ അപ്പോള്‍ എത്തിച്ചേര്‍ന്ന ഗള്‍ഫ്‌ റിട്ടേണ്‍ ദാമോദരേട്ടന്‍ ഒരു ടിപ്പ് തന്നു. ഈ പഹയന്‍ ഇത്രയും ദിവസം വരാതിരുന്നത് കൊണ്ട് എന്റെ വിജ്ഞാനസമ്പാദനം അപൂര്‍ണമായിരുന്നു എന്ന് അപ്പോള്‍ മനസ്സിലായി..
“ദാറ്റ്സ് റൈറ്റ്” എന്ന് എല്ലാം അറിയുന്ന പോലെ ഒരു തട്ട് തട്ടി.അപ്പോഴേക്കും എനിക്ക് പോകാനുള്ള ടാക്സി എത്തി. ടാക്സി സ്റ്റാണ്ട് അടുത്തായത് കൊണ്ട് ഡ്രൈവര്‍ ചുമ്മാര്‍ ചിരപരിചിതന്‍.( ഈ ചുമ്മാരും അക്കര തന്നെ,പക്ഷെ നോ റിലേഷന്‍ ). മൂപ്പര്‍ വണ്ടി  ഓടിക്കുന്നത് (പഴയ അംബാസിഡര്‍ മാര്‍ക്ക്‌ ടു ,കണ്‍വേര്‍ട്ടെട് ടു മാര്‍ക്ക്‌ ത്രി)  ,  ഒരു പ്രത്യേക രീതിയിലാണ്. ഡ്രൈവര്‍ സൈഡ് വാതിലിനോടു ചേര്‍ന്നിരുന്ന്,ഉള്ളിലേക്ക് നോക്കിക്കൊണ്ട്.പഴയ കാലത്ത് അംബാസിഡര്‍ കാറില്‍ എട്ടു പേര്‍ കയറും.അതിനുള്ള അടാപ്‌റ്റെഷന്‍ ആണിതെന്ന് ഡാര്‍വിന്റെ ശാസ്ത്രീയ സിദ്ധാന്തം തെളിയിക്കുന്ന ഒരു കണ്ടുപിടിത്തവും ഞാന്‍ നടത്തിയിരുന്നു. ഇപ്പോള്‍ ഒരു കാറില്‍ ഒന്ന്,പരമാവധി രണ്ടു പേര്‍.കല്യാണ വാടകയാണെങ്കില്‍(വെള്ള അംബാസഡര്‍ പ്രിഫെര്‍ട്)-ചിലപ്പോള്‍ രണ്ടു കാറിനു കൂടി ഒരു യാത്രക്കാരനെ കാണൂ. പക്ഷെ ചുമ്മാരേട്ടന്റെ ഇരിപ്പ് മാറിയിട്ടില്ല. പിന്നെ വണ്ടിയുടെ വേഗതയും. പരമാവധി നാല്പതു .അത് കഴിഞ്ഞാല്‍ അംബാസഡര്‍ അല്പം ശങ്കയോടെ തിരിഞ്ഞു നോക്കും.,ചുമ്മാരരേട്ടന്‍ തന്നെയല്ലേ വണ്ടി ഓടിക്കുന്നതെന്ന്.
ഏതായാലും പത്തരയോടെ ഞങ്ങള്‍ വിമാനത്താവളത്തില്‍ എത്തി. രണ്ടു ചെറിയ പെട്ടിയെ ഉള്ളു. ഒന്നില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആണ്. അത് കയ്യില്‍ വെക്കാന്‍ ആണ് നിര്‍ദേശം. ‘ ഹാന്‍ഡ്‌ ബാഗേജ്’ ആണ് പോലും.മറ്റേ പെട്ടി ‘ചെക്ക്‌ ഇന്‍’ ചെയ്യണം. മാരണം. ശങ്കയോടെ ഇടതു വശത്ത് കണ്ട എക്സറേ മെഷിനെ സമീപിച്ചു. ജെറ്റ്‌ എയര്‍വേയ്സിന്റെ വിമാനമാണ്. അത് കൊണ്ട് ദേശീയ വിമാന കംബനികളിലെത് പോലെ സ്ഥായിയായ വിഷാദ ഭാവമുള്ള സ്റ്റാഫ്‌ അല്ല. പെട്ടിയെടുത്ത് അവര്‍ മെഷിനിലെക്ക് തള്ളി. ഞാന്‍ പ്രതീക്ഷയോടെ കാത്തു നിന്ന്. ഏടാകൂടം ! അത് പുറത്തേക്കു വരുന്നില്ല. അല്പം കഴിഞ്ഞപ്പോള്‍ മനസ്സിലായി സംഭവം എതിര്‍ വശത്താണ് വരുന്നത്. ഒന്നും സംഭവിക്കാത്തത് പോലെ പെട്ടിയെടുത്ത് ‘ചെക്ക്‌ ഇന്‍’ കൌണ്ടറിലെത്തി.ഹാന്‍ഡ്‌ ബാഗ്ഗെജ് നേരത്തെ എക്സ് റേ ചെയണ്ട എന്ന ദാമോദരേട്ടന്റെ ടിപ് ഉപകാരമായി. കൌണ്ടറിലെ  പയ്യന്‍
“വിന്‍ഡോ ഓര്‍ അയല്‍” എന്ന് ചോദിച്ചു.’അയ്ല്‍’ എന്താണെന്ന് വലിയ പിടിയില്ലാത്തത് കൊണ്ടും വിന്‍ഡോ ജനല്‍ ആണെന്ന് തിട്ടമുള്ളത് കൊണ്ടും ഉറച്ചു പ്രതിവചിച്ചു.” വിന്‍ഡോ പ്ലീസ്‌”. ചങ്ങാതി ആഴ്ചയ്ക്ക് നാല് വട്ടം വിമാനയാത്ര നടത്തുന്ന ഒരു ലക്ഷാധിപതി ആണെന്ന് അയാള്‍ കരുതിക്കാണും. (ഈയിടെ ഒരു സുഹൃത്ത് ഒരു കണ്ടുപിടിത്തം നടത്തിയപ്പോള്‍ ആണ് അയില്‍ സീറ്റിന്റെ പ്രാധാന്യം മനസ്സില്യത്. ‘ഇടനാഴിയിലൂടെ സഞ്ചരിക്കുന്ന ‘വ്യോമാസുന്ദരികളുടെ സ്പര്‍ശനസുഖം അനുഭവിക്കാന്‍ അയില്‍ സീറ്റ്‌ ആണത്രേ നല്ലത്.(വഷളന്‍!)
അത് കഴിഞ്ഞപ്പോള്‍ ആണ് അടുത്ത ഏടാകൂടം! “ബാഗേജ്‌ ടാഗ് “.പയ്യന്‍ കനിവോടെ നല്‍കിയ ഈ കുന്ത്രഷ്ടാണം (എന്റെ ഒരു പഴയ സുഹൃത്തിന്റെ ഭാഷയാണ്) എങ്ങനെ കെട്ടിയാലും ബാഗേജിനോട് ചേര്‍ന്നിരിക്കുന്നില്ല.സിംഗിള്‍ നോട്ട്,ഡബിള്‍ നോട്ട്,ബട്ടര്‍ ഫ്ലൈ നോട്ട് തുടങ്ങി നാലാം ക്ലാസ്സില്‍ ഷൂ ധരിക്കാന്‍ ഉപയോഗിച്ചിരുന്ന ‘അഡ്വാന്‍സ്ഡ് ടെക്നളോജീസ്‌’ എല്ലാം പയറ്റി.ചങ്കരന്‍ തെങ്ങുംമേല്‍ തന്നെ.എന്റെ അവസ്ഥ കണ്ടു സഹതാപം തോന്നിയ ഒരു പോലീസുകാരന്‍ അത് കെട്ടി തന്നു. ടാഗ് ലൂപ്പിനുള്ളിലൂടെ കടത്തി വലിച്ചു മുറുക്കുന്ന രീതി എന്നെ പഠിപ്പിച്ചത് ചങ്ങാതിയാണ്. ഒരു വിധത്തില്‍ സുരക്ഷാപരിശോധന കഴിഞ്ഞ് വിമാനത്തില്‍ കയറി. സീറ്റ്‌ ബെല്‍റ്റ്‌ കഷ്ടിച്ച് ഒപ്പിച്ചു. യാത്രാശേഷം ഇത് അഴിക്കാന്‍ കഴിയും എന്ന് ഉറപ്പില്ല.--അതപ്പോഴല്ലേ !
വിമാനം പറന്നു തുടങ്ങിയപ്പോള്‍ ഒരു വ്യോമാസുന്ദരി ഗ്ലാസ്സില്‍ എന്തോ ദ്രാവകവും കൂടെ ടിഷ്യു പേപ്പറും കൊണ്ടുവന്നു.ഞാന്‍ അത് വാങ്ങിച്ചു ചുറ്റും നോക്കി.പിന്നെ പേപ്പര്‍ ദ്രാവകത്തില്‍ മുക്കാന്‍ തുടങ്ങി—‘ഫ്രഷ്‌ ‘ ആവാന്‍!
എന്റെ ഇടതു ഭാഗതിരുന്നിരുന്ന ഒരു പയ്യന്‍-ഇരുപതു വയസ്സ് കാണും- ചിരിച്ചു കൊണ്ട് തടഞ്ഞു.
“ ചേട്ടാ, അത് ലൈം ജ്യുസ് ആണേ—കുടിക്കാന്‍”
ചമ്മല്‍ മാറാതെ ഞാന്‍ സത്യസന്ധമായി പറഞ്ഞു—“ ഞാന്‍ പ്ലെയ്നില്‍ ആദ്യമായാണ്”
പയ്യന്‍ പറഞ്ഞു—“ എല്ലാവര്ക്കും ആദ്യം കുറെ അബദ്ധമൊക്കെ പറ്റും.”
പിന്നെ ഞങ്ങള്‍ കുശലപ്രശ്നമൊക്കെ നടത്തി. പയ്യന്‍ അവധിക്ക് അമ്മാവന്‍റെ വീട്ടില്‍ പോവുകയാണ്.ബിസിനസ് കുടുംബം.ഞാന്‍ എന്തിനാണ് ബോംബെയ്ക്ക് പോകുന്നതെന്ന് ചോദിച്ചു. ഞാന്‍ ഒന്നാലോചിച്ചു .ഞാനന്ന് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥന്‍ ആണ്. പോകുന്നത് ലോകാരോഗ്യ സംഘടനയിലെക്കുള്ള ഇന്ടര്‍വ്യുവിനും. അത് പറഞ്ഞാല്‍ വെയിറ്റ് കുറയും,എന്ന് തോന്നിയത് കൊണ്ടു ഒരു കാച്ചു കാച്ചി- “ഹെല്‍ത്തിലാണ് ,ഡബ്ല്യു.എച്ച്.ഓ ഉദ്യോഗസ്ഥരുമായി ഒരു ചര്‍ച്ച-ഒരു ഡിസ്ക്കഷന്‍ “
സംഗതി ഏറ്റു. പയ്യന്‍ ആരാധനയോടെ എന്നെ നോക്കി. പിന്നത്തെ യാത്ര സംഭാവരഹിതമായിരുന്നു. ഞങ്ങള്‍ പല ലോകകാര്യങ്ങളും ചര്‍ച്ച ചെയ്തു.

ഇന്റര്‍വ്യു നന്നായി എന്ന് എനിക്ക് തോന്നി. പാനെലിന്റെ നിഗമനം മറിച്ചായിരുന്നു എന്ന് മനസ്സിലാകാന്‍ രണ്ടാഴ്ച കഴിഞ്ഞ് “രിഗ്രറ്റ്‌ ലെറ്റര്‍ “ വരേണ്ടി വന്നു എന്നത് വേറെ കാര്യം.
രണ്ടു മാസം കഴിഞ്ഞ് കാണും. എന്റെ സെല്‍ ഫോണില്‍ ഒരു കോള്‍.( അന്നത്തെ സെല്‍ ഫോണ്‍ എന്ന് പറയുന്നത് പത്താം ക്ലാസ്സുകാരുടെ ഇന്‍സ്ട്രുമെന്റ് ബോക്സിന്റെ വലിപ്പവും തത്തുല്യമായ ഭാരവും ഉള്ള ഒരു സംഭവമാണ്).
അപരിചിതമായ ശബ്ദം.” രാകേഷാ ചേട്ടാ! “
“രാകേഷ്‌?” ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. നേരിയ പരിചയം മാത്രമുള്ള രണ്ടാം നിര മൂന്നാം നിര കസിന്‍സിന്റെ പേരെല്ലാം മെമ്മറി ഡിസ്കില്‍ ഓടിച്ചു നോക്കി. നോ രക്ഷ. എന്റെ അവസ്ഥ മനസ്സിലാക്കി അപ്പുറത്തെ ശബ്ദം പറഞ്ഞു.
“നമ്മള്‍ രണ്ടു മാസം മുമ്പ് ഫ്ലൈറ്റില്‍ വച്ച് പരിച്ചയപെട്ടിരുന്നു.എനിക്ക് വിസിറ്റിംഗ് കാര്‍ഡ് തന്നിരുന്നു.”
“ഓ “ എന്റെ ചിന്തകളുടെ ബള്‍ബ്‌ കത്തി.
“ഞങ്ങള്‍ ഗുരുവായൂര്‍ക്ക് വന്നതാ “ രാകേഷ്‌ പറഞ്ഞു.”തിരിച്ചു പോകുന്ന വഴി ഒന്ന് കാണണം എന്ന് തോന്നി. എവിടെയാ വീട്?”
നല്ല പയ്യന്‍.മനസ്സില്‍ പറഞ്ഞു. ഇപ്പോഴത്തെ കാലത്ത് ഇങ്ങനെ സൌഹൃദം കാത്തുസൂക്ഷിക്കുന്നവര്‍ ആരുണ്ട്‌? വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു.
ഒരു ഒന്നര മണിക്കൂര്‍ കഴിഞ്ഞു കാണും. മുറ്റത്ത്‌ വില കൂടിയ ഒരു കാര്‍ വന്നു നിന്നു.കാറില്‍ നിന്നു മൂന്നു പേര്‍ ഇറങ്ങി. പയ്യന്‍സ്, അമ്മ എന്ന് തോന്നിക്കുന്ന പ്രൌഢയായ ഒരു സ്ത്രീ,പിന്നെ സുന്ദരിയായ ഒരു യുവതി. ഒരിരുപതു-ഇരുപത്തിരണ്ടു വയസ്സ് പ്രായം കാണും. കേരളീയ രീതിയില്‍ സാരിയൊക്കെ ഉടുത്ത് ,’എലഗന്റ്” ആയ ആഭരണങ്ങള്‍. ഉടുത്തൊരുങ്ങി തന്നെ ആണ് വരവ്. എല്ലാവരും സ്വീകരണമുറിയില്‍ ഇരുന്നു. എന്തോ ചിലതൊക്കെ പറഞ്ഞതിന് ശേഷം രാകേഷ്‌ ചോദിച്ചു.
“ഏതാ ഈ കുഞ്ഞ് ?”
എന്റെ ഒക്കത്തിരുന് എന്റെ കണ്ണാടി എടുക്കാന്‍ വിശ്രമമില്ലാതെ പണിയെടുക്കുന്ന കുരുന്നിനെ പറ്റിയാണ് ചോദ്യം.
“ എന്റെ മകനാണ്,സൗരവ്‌ “.ഞാന്‍ മോന്റെ കവിളത്ത് നുള്ളിക്കൊണ്ട് പറഞ്ഞു.
ഏതാണ്ടീ സമയം എന്റെ സഹധര്‍മ്മിണി അടുത്ത വീട്ടിലെ പി. ഡി. സെഷന്‍ ( പരദൂഷണത്തിന്റെ അബ്രീവിയെഷന്‍) കഴിഞ്ഞു പടി കടന്നു വന്നു.
“ മീറ്റ്‌ മൈ വൈഫ്‌ സവിത” ഞാന്‍ പരിചയപെടുത്തി. രാകെഷിന്റെയും അമ്മയുടെയും മുഖം ‘പേപ്പറി വൈറ്റ്” ആവുന്നത് ഞാന്‍ ശ്രദ്ധിച്ചു.
“കല്യാണം കഴിക്കാത്ത ആള്‍ ആണെന്നല്ലേ നീ പറഞ്ഞത് ?” അമ്മ രാകേഷിനോട് ചോദിക്കുന്നു.രാകേഷ്‌ വ്യക്തമായ പരിഭ്രമത്തോടെ എന്നെ നോക്കി. “കല്യാണം കഴിഞ്ഞതല്ല എന്നല്ലേ പറഞ്ഞത്?”
എന്റെ ഭാര്യ എന്നെ ഒന്ന് കടുപ്പിചു നോക്കി. നിങ്ങള്‍ ഇതും ഇതിലപ്പുറവും പറയും എന്ന ഒരു സ്റ്റേറ്റ്മെന്‍റ്റ് ആ നോട്ടത്തില്‍ ഉണ്ടായിരുന്നു.
“ഒരിക്കലും ഇല്ല. അങ്ങനെ ഒന്നും ഡിസ്കസ് ചെയ്തതായി ഓര്‍ക്കുന്നില്ലല്ലോ “ ഞാന്‍ പറഞ്ഞു. (സത്യം)
രാകേഷ്‌ പെട്ടെന്നു തന്റെ ഉഷാറ് വീണ്ടെടുത്തു. എല്ലാവരും ജ്യുസ് കുടിച്ചു. “എന്നാല്‍ പിന്നെ കാണാം “ എന്ന് പറഞ്ഞു എല്ലാവരും ധൃതിയില്‍ എഴുനേറ്റു. സുന്ദരിയായ സഹോദരിയുടെ  ( നിമിഷ എന്നോ മറ്റോ ആണ് പേര്‍ പറഞ്ഞത്) മുഖത്ത് ചെറിയ ഒരു ജാള്യത കാണാമായിരുന്നു.
പടി കടന്നപ്പോള്‍ രാകേഷ്‌ പിന്നെയും പറഞ്ഞു.”ഞാന്‍ കരുതിയത്‌ ബാച്ചലര്‍ ആണെന്നാണ് കേട്ടോ”.അവന്റെ അമ്മ അവനെ ഒന്ന് തുറിച്ചു നോക്കി. കൃത്യം ആ സമയത്ത് സൌരവ് തന്റെ ലക്‌ഷ്യം കണ്ടെത്തി. എന്റെ മുഖത്തെ കണ്ണാടി ഒരു ബൌളറുടെ കൈവഴക്കത്തോടെ അവന്‍ ദൂരെ വലിച്ചെറിഞ്ഞു. എല്ലാവരും ചിരിച്ചു.
വില കൂടിയ കാര്‍ അകന്നു പോയി.
അന്ന് നടന്നത് “ ചെക്കന്‍ കാണല്‍” വരവ് ആണെന്ന് സവിത ഇത് വരെ സമ്മതിച്ചിട്ടില്ല.
അല്ലെങ്കിലും പണ്ടേ അവള്‍ക്കെന്നോട് അസൂയയാണ്.!

Saturday 24 September 2011

SANDESHAM-A SHORT STORY


സന്ദേശം
സന്തോഷ്‌ രാജഗോപാല്‍
എയര്പോര്‍ട്ടിലെക്കുള്ള യാത്രയിലാണ് പതിഞ്ഞ സ്വരത്തില്‍ സെല്ല്സുന്ധരി സന്ദേശത്തിന്റെ വരവ് അറിയിച്ചത്.ഒരു മാസത്തേക്ക് വീട് വിട്ടു നില്‍ക്കണ്ടി വരുന്നതിന്റെ വിഷമത്തോടെയാണ് അലസമായി സ്ക്രീനില്‍ വിരലോടിച്ചത്.”ഗായത്രി”-സ്ക്രീന്‍ വിളിച്ചു പറയുന്നു.ഇപ്പോള്‍ ബിസിനെസ്സ്‌ കാര്യങ്ങള്‍ സംസാരിച്ചു വച്ചതേയുള്ളൂ.അവസാനത്തെ കണ്സ്യ്ന്മേന്റില്‍ ഒരു ക്വാളിറ്റി ഇഷ്യു.എന്താണാവോ പുതിയതായി പറയാനുള്ളത്.കുട്ടിക്കാലം തൊട്ടേ അറിയാമെങ്കിലും ഗായത്രി എന്റെര്പ്രിസസിന്റെ ഉടമ അതൊന്നും ഇടപാടുകളില്‍ കാണിക്കാറില്ല.വളരെ കണിശം.സന്ദേശം മെല്ലെ തുറന്നു.ആംഗലേയത്തിലുള്ള സന്ദേശം മനസ്സ് ക്ഷണത്തില്‍ വിവര്‍ത്തനം  ചെയ്തു.
“എന്റെ കയ്യെത്തും ദൂരത്താന്നെന്കിലും ആ കരങ്ങള്‍ ഗ്രഹിക്കാനകുന്നില്ലല്ലോ.”.പിന്നത്തെ വാചകം മലയാളത്തിലാക്കാന്‍ മനസ്സ് മടിക്കുന്നു.” മിസ്സ്‌ യു ടെറിബിളി”..വിരഹത്തിന്റെ നോവ്‌ ഭംഗിയായി പറയുന്ന മിസ്സ്‌ യുവിന് ലാസ്യത്തിന്‍റെതായ ഒരു വശ്യതയുണ്ട്.
ചെറുതായൊരു ഞെട്ടല്‍ .ഈശ്വരാ,ഇതത്രയു വര്‍ഷങ്ങള്‍ക്കു ശേഷം?
വീണ്ടും വീണ്ടും വായിച്ചു.വാലറ്റത്തെവിടെയെന്കിലും ഒരു കുസൃതി? പണ്ടൊരു വിവാഹിതയായ സ്നേഹിത സന്ദേശമയച്ചതോര്‍ത്തു.”ഐ ലവ് യു”.ഞെട്ടലില്‍ നിന്ന് ഉണരുന്നതിനു മുമ്പ് വാലറ്റം വായിച്ചെടുത്തു.”ഡോണ്ട് വറി,വില്‍ സ്റ്റാര്‍ട്ട്‌ ലവിങ് അതര്‍ ആല്ഫബെട്സ് ടൂ” (യു വിനെ മാത്രമല്ല മറ്റു അക്ഷരങ്ങളെയും ഞാന്‍ സ്നേഹിച്ചു കൊള്ളാം”.
ഇതില്‍ അങ്ങനെ ഒരു വാലറ്റം കാണുന്നില്ല.വീണ്ടും നമ്പര്‍ നോക്കി.ഫോണിനു തെറ്റില്ലല്ലോ.”ഫ്രം ഗായത്രി”.ഇപ്പോള്‍? ഇത്രയും കാലത്തിനു ശേഷം? വിമാനം പറക്കാന്‍ തുടങ്ങുന്നു.മനസ്സിന്റെ ചിറകുകള്‍ പിന്നിലേക്ക്‌ വിടരുന്നു.
ഏഴാം ക്ലാസ്സിലോ എട്ടിലോ പഠിക്കുന്ന കാലം.എല്ലാ ദിവസവും വെളുത്ത് കൊലുന്നനെയുള്ള ഒരു കുട്ടി വീട്ടിലെത്തും .സ്കൂള്‍ ബസ്‌ ഞങ്ങളുടെ വീട് ഇരിക്കുന്നിടം വരെയേ വരികയുള്ളു.സുന്ദരിക്കുട്ടിയുടെ വീട് ഒരിത്തിരി ഉള്ളിലേക്ക് ആണ്.എന്‍റെ തൊട്ടു താഴെയുള്ള ക്ലാസ്സില്‍ പഠിത്തം.എട്ടാം ക്ലാസ്സ്‌ വരെ ഒരേ സ്കൂളിലായിരുന്നു..വീട്ടുകാര്‍ തമ്മിലുള്ള സൌഹൃദമാണ് അവളെ എന്നും രാവിലെ ഞങ്ങളുടെ പടിപ്പുരയിലെത്തിച്ചത്.അന്നും ഇന്നും മനസ്സില്‍ കുളിര് കോരിയിടുന്ന പേര്-ഗായത്രി നമ്പീശന്‍.
ആഴ്ചയില്‍ ഒന്ന് വീതം കണ്ടിരുന്ന മലയാള സിനിമയുടെ രുചിയോ അല്ല കൌമാരത്തിന്റെ മണമോ എന്നറിയില്ല.,ഗായത്രിയോടു അസ്ഥിയില്‍ പിടിച്ച പ്രണയം.പതിമൂന്നുകാരന്റെ “ഇഷ്ടം” അമ്മ വേഗം കണ്ടുപിടിച്ചു.,മനോഹരമായ തന്റെ ചിരി മുഖത്ത് വിരിയിച്ചു കൊണ്ട് കവിളില്‍ നുള്ളികൊണ്ട് അമ്മ പറഞ്ഞു.” അമ്പട കള്ളാ,പുളിന്കൊമ്ബന്നെ “.തട്ടകത്തെ അമ്പലത്തിലെ കഴകത്ത്തില്‍ നിന്നും ഊരാണ്മയിലേക്കും പിന്നെ പതിയെ ബിസിനെസ്സിലെക്കും തിരിഞ്ഞു നാട്ടില്‍ പ്രഭുക്കളായി വിരാജിച്ചിരുന്ന ഇരനിയേല്‍ പുഷ്പോത്ത് വീട് എന്നെ പോലെ ഒരു സര്‍ക്കരുദ്യോഗസ്തന്റെ മകനു പുളിമ്കൊമ്പ് തന്നെ.പതിമൂന്നു കാരന്റെ കല്യാണക്കാര്യം പറഞ്ഞതിന് പുറത്തെ വരാന്തയില്‍ നിന്ന് അച്ഛന്റെ ശാസന വന്നു.
”നെന്റെ നാവു വെറുതെ ഇരിക്കില്ലേ ജാനു? ഇത്തിരിയോള്ളള്ള ചെക്കനാ മംഗലാലോയിക്കണേ”
അമ്മ ചിരി വിടാതെ അകത്തേക്ക് കയറിപ്പോയി.
പിന്നെയും വര്‍ഷങ്ങള്‍.അമ്പലത്തിലേക്ക് പോകുമ്പോള്‍ ഇടതുവശത്തേക്ക് കണ്ണൊന്നു പാളും..ഗായത്രി വരാന്തയില്‍ ഉലാത്തി പഠിക്കുന്നുണ്ടോ എന്നറിയാന്‍.കണ്ടാല്‍ മിണ്ടാന്‍ മടി കാണിക്കാറില്ല,
ഗായത്രി.എന്തെങ്കിലും നാട്ടുകാര്യം അല്ലെങ്കില്‍ പഠിപ്പിന്റെ കാര്യം.ഒരു ചെറുകിട പഠിപ്പിസ്റ്റ്‌ എന്ന നിലയില്‍ തനിക്ക് ഒരു സ്ഥാനം ഒക്കെ ഉണ്ടായിരുന്നു.ഇടക്ക് ഗായത്രി ചോദിക്കും “ സുദേവന് എങ്ങന്യ ഇത്രേ മാര്‍ക്ക് കിട്ടണേ?”.അത് കേള്‍ക്കുമ്പോള്‍ ഒരു വല്ലാത്ത സുഖം തന്നെയായിരുന്നു .
ഇടയ്ക്ക് എപ്പഴോ ഒരു ദിവസം അമ്മ വന്നു ചെവിയില്‍ പറഞ്ഞു.”ഗായു വലിയ കുട്ടിയായിട്ടോ”.പിന്നെ തമ്മില്‍ കാണുമ്പോള്‍ വല്ലാത്ത ഒരു നാണം ഉണ്ടാവും എന്നാണ് കരുതിയത്‌.ഒന്നുമില്ല .ചറപറ എന്നുള്ള പോക്ക്  തന്നെ.ധരിച്ചിരുന്ന പാവാട -അമ്മ “വലിയ കുട്ടിക്ക് ‘ സമ്മാനമായി കൊടുത്തത് –‘സെലക്ട്‌” ചെയ്തത് താനാണ് എന്ന് പറഞ്ഞ്‌ ഒരു കുസൃതി ഒപ്പിക്കാനുള്ള ശ്രമവും ഫ്ലാറ്റ്.
”തന്റെ നല്ല സെലെക്ഷനാട്ടോ “.നിഷ്കളങ്കമായ ഉത്തരം.
പിന്നെ പിന്നെ സൗഹൃദം “ഗായു” എന്ന് വിളിക്കുവോളം വളര്‍ന്നു.(ഇപ്പോഴും ഗായത്രി എന്ന് പേരുള്ള പെന്ന്സുഹൃത്തുക്കളെ ഗായു എന്ന് വിളിക്കുമ്പോള്‍ അറിയാതെ ഒരു സുഖം.)
അച്ഛന്റെ കാതില്‍ വീഴാതെ അമ്മ ഇടയ്ക്ക് അഭിപ്രായം പാസ്സാക്കും –“നല്ല കുട്ടിയാ ഗായു,കിട്ടിയാ നെന്റെ ഭാഗ്യാ”.പക്ഷെ പഠിത്തത്തിന്റെ കാര്യത്തില്‍ അമ്മ സ്ട്രികറ്റ് ആയിരുന്നു.പത്തില്‍ തൊണ്ണൂറ്റിയാറ് ശതമാനം മാര്‍ക്ക്‌ വാങ്ങി നെഞ്ച് വിരിച്ചു നടന്നപ്പോള്‍ ഗായത്രി ആരാധനയോടെ നോക്കി നിന്നത് ഇന്നും ഓര്‍മയില്‍.
പിന്നെയും വര്‍ഷങ്ങള്‍.എഞ്ചിനീയറിംഗ് വിദ്യാഭ്യാസം കഴിഞ്ഞു ഉപരിപഠനതിനായി ഉത്തരേന്ത്യയിലേക്ക് പുറപ്പെടാന്‍ ദിവസങ്ങള്‍ മാത്രം ഉള്ളപ്പോള്‍ “രണ്ടിലോന്നറിയണം”എന്ന് തീരുമാനിച്ചു.അപ്പോഴാണ് ദുര്‍ഘടം.
നന്നായി അറിയാവുന്ന കുടുബം.പറഞ്ഞു പ്രശ്നമായാല്‍ നാട്ടിലെ പരദൂഷണ മെഷിനറി ഓവര്‍ ആക്ക്ടീവ് ആകും
 ഉറക്കം അക്ഷരാര്‍ഥത്തില്‍ നഷ്ടപ്പെട്ട ദിനരാത്രങ്ങള്‍.താന്‍ ഒരു എന്‍ജിനീയര്‍ ആണ്.ചെറിയ ചെക്കന്‍ അല്ല.എന്തായാലും അധികപ്രസംഗം എന്ന് ആരും പറയില്ല.” വാര്യരൂട്ടിക്ക് എന്താ ഒരു കുറവ് എന്നെ ജനം പറയൂ. രാത്രിയില്‍ ഇങ്ങിനയോക്കെ സ്വയം ന്യായീകരിക്കും.രാവിലെ ആകുമ്പോള്‍ ധൈര്യമെല്ലാം ചോര്‍ന്നു പോകും.
ഒരു ദിവസം വഴിയില്‍ കണ്ടപ്പോള്‍ ഗായത്രിയുടെ അമ്മ സുഷമേടത്തി തിരക്കി." സുദേവന്‍ എന്നാ പോണേ?”
“രണ്ടീസം കഴിഞ്ഞ്”.ഞാന്‍ പറഞ്ഞു.ഗായത്രീടെ കാര്യം തിര്ച്ച്ചാക്കണ്ടെ എന്ന് മനസ്സില്‍ (മാത്രം) പറഞ്ഞു.
തന്റെ പിരുപിരുപ്പു കണ്ടു കാര്യം പിടി കിട്ടിയ അമ്മ അച്ച്ചന്റെ കാതില്‍ അടക്കം പറഞ്ഞു.പത്രവയനക്കിടയില്‍ അച്ഛന്‍ ഒന്ന് ചിരിച്ചു.പിന്നെ പത്രം മടക്കി വച്ചു.
“തെറ്റൊന്നൂല്യ ,ഇന്ജിനീരല്ലേ അവന്‍? പിന്നെ ഇപ്പോഴത്തെ എന്റെ സ്ഥിതി വച്ചു നോക്കുമ്പോള്‍ അവര്‍ക്കും നല്ല ബന്ധന്യാ”
റവന്യു വകുപ്പില്‍ ഇരുന്നു നരക്കുന്ന ഗുമാസ്തനു കിട്ടുന്ന പ്രി-റിട്ടയര്‍മെന്‍റ് ലാവണമായ ഡപ്പ്യുട്ടി കലക്ടര്‍ പദവിയാണ് അച്ഛന്റെ വിവക്ഷ.
”പഴയ  കാലത്തെ തുക്കിടി സായ്പി ന്റെ പദവിയാ “-അച്ഛന്‍  സുഹൃത്തുക്കളെ ഓര്‍മ്മിപ്പിക്കും.പൂമുഖത്തെ സദസ്സിലെ സ്ഥിരാംഗങ്ങളായ ഗംഗാധരന്‍ നായരും ശിവശന്കരകുറപ്പും തലകുലുക്കും.”ഇന്നത്തെ കാലത്ത് കൃഷ്ണേട്ടന്റെ അത്രേം സത്യസനധതയുള്ള ഉദ്യോഗസ്ഥരു ഇല്ല ന്നന്നെ പറയാം.അതന്യ പദവി കിട്ടീതും.”
സംഗതി സത്യം.പക്ഷെ കോടീശരന്മാരായ ( ഗംഗധരേട്ടന്റെ ഭാഷ) ഇരനിയല്‍ പുഷ്പോത്തുകാര്‍ക്ക് ഈ ഡപ്യുട്ടി കലക്ടര്‍ പദവിയെ പറ്റി മതിപ്പുണ്ടോ എന്തോ.സംശയം.ഒടുവില്‍ അമ്മ ദൌത്യം ഏറ്റെടുത്തു.ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തില്‍ സംഗതി അറിയാം എന്ന് അച്ഛന് ഒരു “അഷ്വറന്‍സ്‘.
അമ്മ പടി കടന്നു പുഷ്പോത്തെക്ക് നട കൊണ്ടപ്പോള്‍ “ഞാനൊന്നുമറിഞ്ഞില്ലേ” എന്ന മട്ടില്‍ അച്ഛന്‍ ലാന്‍ഡ്‌ അക്വിസിഷന്‍ ഫയലില്‍ മുഖം പൂഴ്ത്തി.നിമിഷങ്ങള്‍ക്ക് മണിക്കൂറുകളുടെ നീളം എന്നൊക്കെ സാഹിത്യകാരന്മാര്‍ പറയുന്നത് ഇതിനായിരിക്കും.എന്റെ സ്വന്തം ഭാഷയില്‍ പറഞ്ഞാല്‍ “അണ്‍സഹിക്കബില്‍”.
ഇന്നലെയെന്ന പോലെ ഓര്‍മയുണ്ട് അമ്മ തിരിച്ചു പടി കടന്നു വന്ന നിമിഷം.സെറ്റ് മുണ്ടിന്റെ തല കണ്ടു കടക്കണ്ണ് തുടച്ചു മനസ്സില്‍ നിന്ന് കണ്ണിലേക്ക് തുളുമ്പുന്ന ചിന്തകളെ അകട്ടിക്കൊണ്ട്.അന്തരീക്ഷത്തില്‍ മഴയുടെ തിരനോട്ടം ഉണ്ടായിരുന്നു.ചെറുതായി വീശുന്ന കാറ്റിന് പുതുമണ്ണിന്റെ ഗന്ധം.ഒന്നും മിണ്ടാതെ അമ്മ അകത്തേക്ക് പോയി.എന്തായിരിക്കും സംഭവിച്ചതെന്നൂഹിക്കാം.പക്ഷെ തന്നെക്കാള്‍ വിഷമം അമ്മക്കെന്തിന്.തനിക്ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.”മൈ റിയാക്ഷന്‍ സുര്പ്രിസേദ് മി “എന്ന് അന്ന് ഡയറിയില്‍ ഔധത്യില്‍ കുറിച്ചിട്ടു.അമ്മയുടെ സങ്കടത്തിന്റെ കാരണം വെളിവാക്കാന്‍ അധികം സമയം വേണ്ടി വന്നില്ല.കേട്ടു   കഴിഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ക്ക്‌ എന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല എന്നാണോര്‍മ്മ.
വളരെ ന്യുട്രല്‍ ആയ ഒരു ചോദ്യം ആണ് ജാനകി വാരസ്യാര്‍ “സുഷമെടത്തി “യുടെ അടുത്ത് ചോദിച്ചത്.
“ഗായൂന് ആരെയെങ്കിലുംപറഞ്ഞു വച്ചിട്ടുണ്ടോ?”
ഉത്തരമായി വന്നത് ഒരേങ്ങല്‍ ആയിരുന്നു.കഥ ഇങ്ങനെ.ഗായത്രിയുടെ സ്വന്തം അമ്മാവന്റെ മകനാണ് രാഹുല്‍.അധികമാരോടും പറയാതെ വീട്ടുകാര്‍ തമ്മില്‍ പറഞ്ഞുറപ്പിച്ച ബന്ധം.ചെറുപ്രായം തൊട്ടു പരസ്പരം അറിഞ്ഞു വളര്‍ന്നവര്‍.രാഹുലിന്റെ കുടുംബം വടക്ക് മീററ്റില്‍ ആയിരുന്നു.അവധിക്കാലത്ത് ഇങ്ങനെ ഒരു ആളെ കണ്ടതായി ഞാനും ഓര്‍ക്കുന്നുണ്ട്.ആറു മാസം മുമ്പ് ഗായത്രിയുടെ പഠിത്തം കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ തീയതി നിശ്ചയിച്ചു.രണ്ടു മാസം മുമ്പ്‌ നാട്ടിലേക്ക് വരാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ രാഹുലിനു ചെറിയ ഒരു പനീ തുടങ്ങി.ആദ്യമൊക്കെ അവഗണിച്ചു.പനീ നിന്നില്ല.ഒരു ദിവസം ബാത്‌റൂമില്‍ തല കറങ്ങി വീണു.ഉടനെ ആസ്പത്രിയില്‍ എത്തിച്ചു.മസ്ഥിഷ്കജ്വരം ആയിരുന്നു..കുറെ ദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞു.ഇപ്പോള്‍ നോര്‍മല്‍ ആയി.പക്ഷെ ശരീരത്തിന്റെ ഒരു വശത്തിനു തളര്ച്ചയുണ്ട്.പക്ഷെ നടക്കാനും ജോലിക്ക് പോകാനും സാധിക്കുന്നുണ്ട്.
മൌനം മാത്രം നിറഞ്ഞ ഒരു നാള്‍ രാഹുലിന്റെ അച്ഛനും അമ്മയും പുഷ്പോത്തെ പടി കടന്നു വന്നു.പെങ്ങളുടെ മുഖത്തേക്ക് നോക്കാതെ അച്ഛന്‍ പറഞ്ഞു.”പറഞ്ഞതും ഉറപ്പിച്ചതും ഒന്നും നോക്കണ്ട.കല്യാണത്തിന് ഞങ്ങള്‍ നിര്‍ബന്ധിക്കില്ല..”
സുഷമേടത്തിക്ക് സന്തോഷമോ സങ്കടമോ എന്ന് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അവസ്ഥ.അച്ഛന്‍ നാരായണന്‍ നമ്ബീസന്‍ ആശ്വസിച്ചു കാണണം .അമ്മാമ്മയുടെ വരവിന്റെ ഉദ്ദേശ്യം മനസ്സിലാക്കി ഗായത്രി പൊട്ടിത്തെറിച്ചത്രേ.രാഹുലിനെ തന്നെയേ കല്യാണം കഴിക്കൂ എന്ന് നിര്‍ബന്ധം പിടിച്ചു.തീരുമാനത്തില്‍ ഗായത്രി ഉറച്ചു നിന്നപ്പോള്‍ അവര്‍ മടങ്ങി.കല്യാണം അടുത്ത മാസം ഉണ്ടാവും.അത് കഴിഞ്ഞാല്‍ അവര്‍ മദ്രാസിലേക്ക് പോകും.ഒരു പുതിയ ബിസിനസ്‌ തുടങ്ങാന്‍.
ഇടയ്ക്കെപ്പോഴോ മദ്രാസില്‍ പോയപ്പോള്‍ ഞാന്‍ അവരുടെ വീട്ടില്‍ പോയിരുന്നു.രഹ്ലിന്റെ ശാരീരിക പ്രസ്നാമോഴിച്ചാല്‍ സന്തുഷ്ട കുടുംബം.രണ്ടു കൊല്ലം മുമ്പ് നാട്ടിലേക്കു താമസവും ബുസിനെസ്സും മാറ്റി.
വിദേശവാസം കഴിഞ്ഞു നാട്ടില്‍ ഇന്‍വെസ്റ്റ്‌ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഗായത്രിയുടെ കമ്പനി ആണ് എന്നെ സഹായിച്ചത്.അന്ന് തുടങ്ങിയതാണ് ബിസിനസ്‌ ബന്ധം ആഴ്ചയില്‍ ഒന്ന് രണ്ടു ദിവസമെന്കിലും കാണും.പഴയ സൌന്ദര്യത്തിന് കുരവന്നുമില്ല.ഒന്ന് തടിചിട്ടുണ്ട്.പഴയ ഹാര്‍ട്ട്ത്രോബ്‌ എന്ന് ഗായത്രി കേള്‍ക്കാതെ തന്റെ ഭാര്യ കളിയാക്കരുണ്ടായിരുന്നു.ഇപ്പോള്‍ ഇതാ ഇങ്ങനെ ഒരു സന്ദേശം.-“മിസ്‌ യു “
പലപ്പോഴും സുഹൃത്സടസ്സുകളില്‍ താന്‍ ഗായത്രിയെ വാനോളം പുകഴ്ത്തിയിട്ടുണ്ട്.ആത്മാര്‍ഥമായി തന്നെ.---“ബോള്‍ഡ്‌നസ്സ് പെര്‍സോണിഫൈട്.”-പക്ഷെ ഈയിടെ രാഹുലിനെ പറ്റി പറയുമ്പോള്‍ മുഖത്ത് കണ്ട നിസ്സംഗത ഇപ്പോള്‍ മനസ്സില്‍ ഊറി വരുന്നു.എങ്കിലും ഇപ്പോള്‍ ഇങ്ങനെ ഒരു ഇഷ്ടം തോന്നാന്‍?രണ്ടു പേരും വിവാഹിതര്‍.ഇത്തരം ഒരു ഇഷ്ടത്തിനു എന്ത് പ്രസക്തി?
എങ്കിലും മനസ്സിന്റെ ഒരു കോണില്‍ സന്തോഷത്തിന്റെ ഒരു വേലിയേറ്റം..പൊടി പിടിച്ചു കിടന്ന ഫ്രെയിമുകള്‍ എല്ലാം ഒന്ന് തുടച്ചെടുത്ത പ്രതീതി.അകാരണമായ ,ഓള്മോസ്റ്റ്‌ ഇന്സേയ്ന്‍ ആയ ഒരു ത്രില്‍.മനസ്സിന്റെ അടിത്തട്ടില്‍ നിന്നും ഒരു സന്തോഷാശ്രു മെല്ലെ കടക്കണ്ണ്‍ തേടിയെത്തി.സന്ദേശത്തിനു മറുപടി അയക്കാന്‍ കൈ വെമ്പി.വരട്ടെ ,സമയമായില്ല.
പോയ കാര്യം സാധിക്കില്ലെന്ന് കണ്ട് യാത്ര വെട്ടിച്ചുരുക്കി മടങ്ങി.ഗായത്രിയുടെ കാബിനില്‍ പതിവുള്ള ഒരു മീറ്റിംഗ് കഴിഞ്ഞപ്പോള്‍ ഒന്ന് തങ്ങി നിന്നു.
“എന്താ സുദേവ്?” (കള്ളി,മനസ്സ് പറഞ്ഞു)
“ഗായത്രി എനിക്ക് ഒരു എസ്.എം.എസ് അയച്ചിരുന്നോ?”
“നോ,വൈ?” മുഖത്ത് ഒരു മാറ്റവുമില്ല.
ഒന്നും പറയാതെ സന്ദേശം തുറന്നു വായിക്കാന്‍ കൊടുത്തു.ഊറി വരുന്ന ചിരിയോടെയാണ് ഗായു സന്ദേശം വായിച്ചത്.കുറച്ചു നേരം ആലോചിച്ചതിനു ശേഷം തന്റെ ഫോണ്‍ എടുത്തു നോക്കി.ഇന്റെര്കമില്‍ ആരെയോ വിളിച്ചു സംസാരിച്ചതിനു ശേഷം എന്നെ നോക്കി ജാള്യതയോടെ പറഞ്ഞു.
“സോറി യാര്‍.എന്റെ സെല്‍ എന്റെ അസിസ്റ്റന്റ്‌ സുപ്രിയ വാങ്ങിയിരുന്നു.അയാളുടെ വുഡ്‌ ബി യോട് സംസാരിക്കാന്‍,അത് കഴിഞ്ഞു പുള്ളിക്കാരി അയച്ച്ചതാ.തന്റെ കാള്‍ ആയിരുന്നു അതിനു മുമ്പത്തെ.ജസ്റ്റ്‌ എ മിസ്‌ടേക്ക്”.
പിന്നെ ഒരു ഇടവേള.പെട്ടെന്ന് എന്തോ ഓര്‍ത പോലെ ഗായത്രി ഞെട്ടി.
“ഈശ്വരാ,എന്താ തോന്നിയത്? എനിക്ക് വയ്യ.ഞാന്‍ ആ കുട്ടിയെ വിളിച്ചു പറയട്ടെ.കുറച്ചു ശ്രദ്ധയൊക്കെ വേണ്ടേ? താനായത് നന്നായി.”
“ഒന്നും തോന്നിയില്ല”,ഒരു ചെറിയ കള്ളം,വെല്‍ ഡണ്‍,സുദേവന്‍,യു കാന്‍ ടു ഇറ്റ്‌.
“രാഹുലിന് അയച്ചതവും എന്ന് കരുതി”(ശുദ്ധനുണ)
“ഈശ്വരാ,എസ് എം എസ് അയച്ചു കളിക്കാന്‍ പറ്റിയ പ്രായം.”ഗായത്രി നെഞ്ചത്ത്‌ കൈ വച്ചു.”ഇനി ഇങ്ങനെ വല്ലതും വന്നാല്‍ ഇഗ്നോര്‍ ചെയ്യൂ”
“ഓ കെ,” ഒരു കുസൃതി അടക്കാനായില്ല.”ഞാന്‍ മറുപടി അയക്കും-ലേറ്റ് ഡെലിവറി.”
ചിരിച്ചു കൊണ്ട് എന്നെ എറിയാന്‍ ഗായത്രി പേപ്പര്‍ വെയിറ്റ് കയ്യിലെടുത്തു.ഉന്നം തെറ്റിക്കാന്‍ ഇടം കൊടുക്കാതെ ഞാന്‍ പുറത്തേക്കു നടന്നു.

Sunday 18 September 2011

Freedom to be a real doctor

The chill air of the room worries me ,the spotless white of my staff too
the gentle drone of the central chilling machine echoes the silence in the intensive care.
Of course we deal with death, as well as the accident of birth,but I want to be free
to take a stroll down the crowded lane and be greeted by  every single soul.


I dreamed of the apron for my father was  a local deity,not rich but wealthy
from the love he charged form his people-men,women and children.
The kitchen had no space for the fruits,the cakes,the plantains,the love
I cringe for the freedom to cross the field to call on my next "number".

We never watched a full movie at the local thatched cinema
for the darkness was broken by a beam of light that sought the hand
of the magic healer for another sick soul and off he went,kids in tow
Oh! I long for the freedom to not sleep the night ,not to watch the movie.

Here I am at the exalted portals of the curing science,the pinnacle of glory,
my friend applaud,the boss is happy  since the poor are not sick,
here the tests run longer than the hospital bill,all needed,none heeded.
I long for the freedom to cure people with advice,food and fresh air

The house is nice, the drapes are nicer, the check is good, often better,
I have newer cars,ride the flying ones in and out of city,the country.
But my kitchen has not seen a cake baked in love of the "great doc"
I need to be free to lose the money and charge some love,some tears.

Wednesday 27 July 2011

Yesterday's Valentine


When I opened my Windows the other day,
 I saw a dewy red rose waiting for me
One that never was gifted to me, never
Then I saw it was yesterday’s valentine.

I searched old frames of memories long gone by
Dusted a few snaps of love, friendship and tears
For  sure I saw your frame ,fresh as morning dew
But I never knew I had this snap with me.

I never knew I had your face with me, no never!
Tucked away in the far recesses of my disobedient mind
I can see you saw it better than me, all the time
Today I see the yellow roses paving  our way.


Monday 11 July 2011

The Miracle

The Miracle

The ochre robe moves on, the blessed ones in bliss
Leaving in its wake holy ashes, watches, silver and gold
I watch mesmerized, is it God, Man or Godman?
But Stephen Hawking says there is no God!

One misty morning I spot the humble Tulsi plant
Sprouting from the tiniest crevice of the ugly concrete floor
The one which usurped the worn granite of yore
Which surround our puny little Krishna shrine

I look around to spot the Tulsi’s  genesis ,see none
None that I can see up the bush which grows defiantly
Down the dusty road that winds up the village
Not another shoot of Tulsi seen, is this a miracle?

The breeze that caresses me could have brought it
The water that rain sprinkled would have grown it
Just an accident of nature -rational and logical
Or do I see the shepherd smile through his flute?

 June sees the rain kiss our shores and cure its summer
Coconuts hold their holy water hidden, sweet and somber
Sunrays bless the leaf, Leaves power  our lives,
Rivulets reach the stream, the ocean and then the clouds

Miracles all of them but Hawking says there is no God!
The ochre robe moves on leaving gasps, tears and bliss
I see miracles everywhere, in earth, water, air, space and fire
For I don’t wait for the saffron robe to show me one

The prayer, the care –all human, None that I claim as mine,
I give, I help and expect the ingratitude, the scorn
I am the prayer, the contemplation, the God, selfless
And then Hawking says there is no God! He is a liar!


10th July 2011
Santhosh Rajagopal

Thursday 26 May 2011

The Unsung Lullaby


Life’s train hurtles, shakes and moves along
I hold on to the rails for dear life and breath
Surely I heard her whispering in my ear
“Be careful when it brakes, you might fall”

She combed my hair even in unkempt teenage
Said she didn't like lice from my pretty girl friends
I had none, but still I said “Amma, You are right”
I loved the feeling of her hand on my forehead

She never failed to say “be careful”
Fed me by hand even as a six footer
Her recipes were divine- friends testified
But nothing tasted better than her fingers in your mouth

And then her mind sank to depths of darkness unseen
She talked about death as if it were a friend
The winter morning came, she went unseen
But not before ordering milk for the evening sweet

The milk grew cold on the lifeless stove
The house grew crowds-loved and unloved
Fire avenged the divine gift at dusk
Under cold waves the ashes dispersed


But today I hear yesterday’s melodies
The ones that put us brats to sleep
Life’s train hurtles, shakes and moves along
And I wait for the lullabies unsung.

Friday 20 May 2011

Monsoon Hopes


The clouds gather as they do every year
The silence breaks, heaven descends
Parched land overflows with joy
Cracks turn rivulets, green shoots up crevices

Tiled roofs cry out in joy , earth freshens the air
Windows sprinkle the rooms, little hearts kick up dirt
All that you forgot rewinds, why no one knows
Rain does not wash away memories!

I hear your smile,I see your song and the long silences
Moments stolen from alert eyes, those fleeting caresses
The songs that we shared, unknown to the watchful crowd
The tears we shared, as our lives crowded out our love

The clouds have gathered, the parched earth waits
But silence descends, only sadness breaks my silence
My mind overflows with hope and prayer
Will this monsoon bring me spring at last?

Santhosh Rajagopal
18th May 2011